Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life Mission

Wayanad

ലൈഫ് മിഷൻ; ജില്ലയിൽ പൂർത്തീകരിച്ചത് 27,707 വീടുകൾ

കൽപ്പറ്റ: സമഗ്ര പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ പൂർത്തീകരിച്ചത് 27,707 വീടുകൾ.

ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായാണ് ഇത്രയും വീടുകൾ നൽകിയത്. ജില്ലയിൽ 33,174 ഗുണഭോക്താക്കളാണ് ലൈഫ് ഭവന പദ്ധതി കരാറിൽ ഒപ്പുവച്ചത്. ഇതിൽ 27,707 വീടുകൾ പൂർത്തീകരിച്ച് നൽകി. 5,467 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്.

ഭൂ ഭവനരഹിതരായ എല്ലാവർക്കും സുരക്ഷിതമായ വീട് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഭൂരഹിത-ഭവനരഹിതർക്ക് വീട്, പൂർത്തീകരിക്കാത്ത വീടുകൾക്ക് ധനസഹായം എന്നിവ നൽകി ഉപജീവനമാർഗവും പദ്ധതിയിലൂടെ ഉറപ്പാക്കുകയാണ്.

വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിയുന്നവർ, തോട്ടം, പുറന്പോക്ക് ഭൂമിയിൽ കഴിയുന്നവർ, ഭൂമിയുള്ള ഭവനരഹിതർ എന്നിവരാണ് പദ്ധതി ഗുണഭോക്താക്കൾ. ലൈഫ് 2020 ഭവനരഹിത പട്ടികയിലുൾപ്പെട്ട 4,365 പേരിൽ 2,565 പേരുടെ വീട് നിർമാണം പൂർത്തിയായി. ലൈഫ് 2020 ഭൂരഹിതഭവനരഹിത വിഭാഗത്തിൽ 91 പേരാണ് കരാർ വച്ചത്. ഇതിൽ 72 വീടുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇപിഇപി ഭവനരഹിത വിഭാഗത്തിൽ 377 ഗുണഭോക്താക്കളിൽ 286 ഉം ഇപിഇപി ഭൂരഹിതഭവനരഹിതരിൽ 116 പേരിൽ 19 വീടുകളുമാണ് പൂർത്തീകരിച്ചത്.

പിഎംഎവൈ (ജി) പദ്ധതിയിൽ 3,553 പേരാണ് ഗുണഭോക്താക്കൾ അതിൽ 2,333 പേരുടെ വീട് പൂർത്തിയായി. പിഎംഎവൈ (അർബൻ) പദ്ധതിയിൽ 5,229 കരാറുകാരിൽ 3,908 ആളുകൾ ഭവന നിർമാണം പൂർത്തിയാക്കി. വകുപ്പ് മുഖേന 2,827 പേർ കരാറിൽ ഏർപ്പെടുകയും 2,788 പേരുടെ വീടുകൾ പണി പൂർത്തീകരിച്ചു.

ജില്ലയിൽ മനസോടിത്തിരി മണ്ണ് കാന്പയിനിന്‍റെ ഭാഗമായി മീനങ്ങാടി, പടിഞ്ഞാറത്തറ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്, മാനന്തവാടി നഗരസഭകളിൽ നിന്നായി 100.25 സെന്‍റ് ഭൂമി ലഭ്യമാവുകയും രജിസ്ട്രേഷൻ പൂർത്തിയാക്കി ഭവന നിർമാണ നടപടികൾ പൂർത്തിയാകുന്നതായും ലൈഫ് മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.

Kerala

ലൈഫ് മിഷൻ വീടുകളുടെ കടബാധ്യത തദ്ദേശസ്ഥാപനങ്ങൾക്ക്: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ ലൈഫ് മിഷൻ വീടുകൾ സംസ്ഥാന സർക്കാരിന്‍റെ നേട്ടമായി എൽഡിഎഫ് ചിത്രീകരിക്കുന്നുണ്ടെങ്കിലും ഒന്പതു വർഷത്തിനുള്ളിൽ പണിത വീടുകളുടെ കോടിക്കണക്കിനു രൂപയുടെ കടബാധ്യത പുതുതായി ഭരണമേൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു ഏറ്റെടുക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

നാലു ലക്ഷം രൂപ ചെലവിടുന്ന ലൈഫ് വീടുകൾക്കുള്ള സംസ്ഥാന സർക്കാർ വിഹിതം ഒരു ലക്ഷം രൂപ മാത്രമാണ്. 80,000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നാണ്. ഹഡ്ക്കോയിൽ നിന്നുള്ള 2.20 ലക്ഷം രൂപയുടെ കടം പൂർണമായും അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടക്കേണ്ടത് പുതിയ പഞ്ചായത്ത്, നഗരസഭാ ഭരണസമിതികളാണ്. ഇതോടെ കടക്കെണിയിലാകുന്ന തദ്ദേശസ്ഥാപനങ്ങളുടെ ഭാവി പ്രവർത്തനം സ്തംഭനത്തിലാകും.

ലൈഫ് മിഷന്‍റെ പകുതിയോളം വീടുകൾക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള സാന്പത്തിക സഹായമുണ്ട്. ഒരു വീടിന് നഗരങ്ങളിൽ ഒന്നര ലക്ഷം രൂപയും ഗ്രാമങ്ങളിൽ 72,000 രൂപയുമാണ്. സംസ്ഥാന സർക്കാർ വിഹിതം അര ലക്ഷം രൂപ മാത്രം. തദ്ദേശസ്ഥാപനങ്ങൾ നഗരങ്ങളിൽ രണ്ടു ലക്ഷം രൂപയും ഗ്രാമങ്ങളിൽ 2.80 ലക്ഷം രൂപയും നൽകണം.

തദ്ദേശസ്ഥാപനങ്ങൾ സിംഹഭാഗവും മുടക്കേണ്ടി വരുന്ന ഭവന പദ്ധതി സംസ്ഥാന സർക്കാരിന്‍റെ നേട്ടമായി എൽഡിഎഫും കേന്ദ്ര സർക്കാർ നേട്ടമായി ബിജെപിയും പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. 35 ശതമാനത്തിലധികം തദ്ദേശസ്ഥാപനങ്ങൾ പത്തുവർഷമായി ഭരിക്കുന്നത് യുഡിഎഫ് ആണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Latest News

Up